Posts

ഓർമയൂണ്

ഒ രുപാട് നാളുകൾക്കു മുൻപ് ഒരു ഞായറാഴ്ച്ച  ഞാനൊരു പൊതിച്ചോറുണ്ടു.  എന്റെ ഓർമയിലെ ഏറ്റവും സ്വാദുള്ള ഊണ്.        അമ്മയുടെ കുടുംബവീട് അടച്ചിട്ടിരിക്കയാണ്.  ഞങ്ങൾ അവകാശികൾ ജീവിതം കരുപ്പിടിപ്പിക്കാൻ ആറ്റിങ്ങൽ താമസമാക്കി.  അന്നൊക്കെ ഇടയ്ക്കിടയ്ക്ക് ഞങ്ങൾ അഞ്ചാളും (അച്ഛനും അമ്മയും ഞങ്ങൾ മൂന്ന് മക്കളും) കൂടി ഇറങ്ങും,  വീടടിച്ചു വാരി വൃത്തിയാക്കാൻ. കാരേറ്റ്  കട്ടയ്ക്കാൽ ആണ് വീട്.  വയലും പുഴയും നിരപ്പല്ലാത്ത ഇടവഴികളും റബ്ബർ മരങ്ങളിൽ ഒളിച്ചിരുന്ന് ബഹളം വയ്ക്കുന്ന വവ്വാല്കളും ഉള്ള നാടിന് എന്റെ മനസ്സിൽ കളിമണ്ണിന്റെ മണമാണ്.  അന്ന് കാറൊന്നുമില്ല.  കബീർ എന്ന പച്ച ബസ്സിലാണ് പോകുന്നത്. പെട്ടിപ്പുറത്തു സീറ്റ് കിട്ടണേന്ന് പ്രാർത്ഥിച്ചാണ് ഞാൻ എന്നും ബസ്സിൽ കയറാറ്.  അന്നത്തെ കൈയ്യെത്തിപ്പിടിക്കാവുന്ന ഏക adventure.  ബസ്സിറങ്ങി വേരുകൾ വളർന്ന് പടികൾ രൂപപ്പെട്ട ഇറക്കം ഇറങ്ങി വീടെത്തുമ്പോൾ കുലച്ചു കിടക്കുന്ന ചാമ്പയ്ക്കകൾ കാണാം. വന്നയുടനെ അമ്മയും അച്ഛനും വീടിനു ചുറ്റും ഒന്ന് നടക്കും.  ചാമ്പയ്‌ക്ക കടിച്ചു കൊണ്ട് വാല് പോലെ ഞങ്ങളും. ചാമ്പ മരത്തോട് ചേർന്ന് ഒരു കിണറുണ്ടായിരുന്നു. എന്തിന്റെയൊക്കെയോ ഇലകൾ അതിനു ചുറ്റും വീ

പറന്ന് പറന്ന് പറന്ന്...

പറന്നു നടന്ന അപ്പുപ്പൻതാടികളെ കൂട്ടിലടയ്ക്കാൻ വൃദ്ധസദനങ്ങൾ ഉണ്ടായിരുന്നില്ല

'ചിത്ര'ശലഭങ്ങൾ

നിങ്ങൾക്കറിയുമോ,   പൂർത്തിയാക്കും മുൻപ് ജീവൻ വെച്ച് പറന്നു പോയ ചിത്രങ്ങളാണ് ചിത്രശലഭങ്ങൾ... !!!

എന്റെ ജീവിതം എന്റെ തോന്നിവാസം

പച്ച നിറമുള്ള ആകാശത്തു ചുവന്ന മീനുകളെ വരച്ചു ചേർക്കാൻ ഞാൻ ആഗ്രഹിക്കുന്നു... നോക്കണ്ട..  എന്റെ നിറങ്ങൾ കൊണ്ട് എൻറെ ആകാശം ഞാൻ വരയ്ക്കുമ്പോൾ അവിടെ  നിങ്ങളുടെ ചാരക്കറുപ്പ് ചേർക്കില്ല...

തോണി

ലോകാവസാനകാലത്ത് മഴവെള്ളപാച്ചിലിൽ ഒരു തോണി ഒഴുകി വന്നു.  "പങ്കായത്തിൽ ഒന്നു നീയും മറ്റേത് നിന്റെ ജീവന്റെ പാതിയും എടുത്തുകൊള്ളുക " ഇടിമുഴങ്ങി... ഞാനും നീയും തുഴഞ്ഞു. ദിശ തെറ്റാതെ തുഴഞ്ഞു;  മൂന്നാമത്തെ തുരുത്ത്  വരെ.. നാലാം തുരുത്തിനടുത്തു വെള്ളിടി വെട്ടിയപ്പോൾ ഞാൻ പേടിച്ചു നിന്നോട് ചേർന്നിരുന്നു..  ഇല്ല  നീയില്ല.. ഞാൻ തനിച്ചാണ്.. എന്റെ ലോകം ഇവിടെ അവസാനിച്ചോ.. 

എഞ്ചിനീയർ

തലയിണ കൊണ്ട് നാലു ചുവരും പുതപ്പു കൊണ്ടൊരു മേൽക്കൂരയും പണിഞ്ഞു അതിനുള്ളിൽ ചുരുണ്ടു കൂടിയപ്പോഴാണ് ആദ്യമായി ഞാനൊരു വീടുണ്ടാക്കിയത് ❤️മഴ❤️

സ്വപ്‌നങ്ങൾ സഞ്ചരിക്കുമ്പോൾ

രണ്ടു ചിന്തകൾ രണ്ടു ഹൃദയങ്ങളിൽ നിന്നും യാത്ര തുടങ്ങി. കാണാത്ത നിറങ്ങളും കേൾക്കാത്ത സ്വരങ്ങളും അറിയാത്ത രുചികളും നുകർന്ന് ഒരിടത്തു വെച്ച് അവർ കണ്ടുമുട്ടി.... കണ്ടതും കേട്ടതും അറിഞ്ഞതും പങ്കുവെച്ചു.. കേട്ട പാട്ടുകൾ മൂളി. ഉള്ളംകൈയിലൊതുക്കിയ രുചിയിൽ ഒരല്പം പകർന്നു നൽകി...  സ്വപ്നത്തിൽ നിന്നുണരേണ്ട സമയമായപ്പോൾ  'വീണ്ടും കാണാം' എന്ന് പറഞ്ഞു പിരിഞ്ഞു.  സൂര്യനും ചന്ദ്രനും മാറി മാറി ഉദിച്ചു.  മഴ പോലെ വെയിലും, വെയിൽ പോലെ മഴയും വന്ന്‌ പോയി. ചിന്തകൾ പിന്നെയും സഞ്ചരിച്ചു ; പക്ഷെ അപ്പോഴേക്കും കണ്ടിട്ടും അറിയാത്ത വിധം അവർ മാറിപോയിരുന്നു...