കവിതകൾ ചൊല്ലുന്ന പേരമരം

വീട്ടുമുറ്റത്ത്  ഒരു പേരമരമുണ്ട്.
ഇരുട്ടി വെളുത്തപ്പോൾ അത് കായ്ച്ചു.  ആ ഇലകൾ മുഴുവൻ അക്ഷരങ്ങൾ.  കാറ്റത്തു കവിതകൾ ചൊല്ലുന്ന പേരമരം.  കായ വിളഞ്ഞു പഴുക്കാൻ ഞാൻ കാത്തിരുന്നു.  നാല് പകലും മൂന്ന് രാവും കഴിഞ്ഞപ്പോൾ അതു  പഴുത്തു.  ഞാൻ ആർത്തിയോടെ കടിച്ചു.  നാവിലലിഞ്ഞു പോകുന്ന സ്വാദ്!! അലിഞ്ഞലിഞ്ഞ്  ഞാനും ഒരു പേരമരമായി.  ഈ രാവ് വെളുക്കട്ടെ. ഞാനും കവിതകൾ പ്രസവിക്കും 

Comments

Popular posts from this blog

ഓർമയൂണ്